സ്വയം തൊഴിൽ സംരംഭം

ഒരു വ്യത്യസ്തമായ സ്വയം തൊഴിൽ വ്യവസായമാണ് ഇവിടെ പരിചയപ്പെടുത്തുന്നത് . ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങി എങ്ങനെ കോടീശ്വരൻ ആകാം എന്നതാണ്. ഈ മേഖലയിൽ 25 വർഷം കൊണ്ട് പ്രവർത്തിക്കുന്ന പ്രൊഫസർ തങ്കപ്പൻ  സാറിനെ പരിചയപ്പെടാം. ഒപ്പം "തങ്കമണി   ഇംഗ്ലീഷ് മീഡിയം"  സ്കൂളിന്റെ പ്രൈപ്രാറ്ററും  മുതലാളിയും തങ്കപ്പൻ സാറിന്റെ ഭാര്യയുമായ തങ്കമ്മ, പ്രിൻസിപ്പൽ മകൾ തങ്കച്ചി എന്നിവരുമായാണ് ഇന്ന് അഭിമുഖം . വെടി തള്ള് പത്രത്തിൻറെ ലേഖകൻ  രാജപ്പനുമായി   നടത്തുന്ന അഭിമുഖം

 

 

 

ചോദ്യം : ഒരു സ്കൂൾ നടത്താൻ പ്രാഥമികമായി എന്താണ് ആവശ്യം.

 

തങ്കപ്പൻ: നല്ല വൃത്തിയായി പെയിൻറ് അടിച്ച ഒരു കോൺക്രീറ്റ് കെട്ടിടം മാത്രം മതി .

 

ചോദ്യം: ഈയിടെയായി നമ്മുടെ നാട്ടിൽ പെട്ടിക്കട ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ

 പ്രളയമാണ് അതിനിടയിൽ നിങ്ങൾ എങ്ങനെയാണ് വ്യത്യസ്തരാകുന്നത് .

 

തങ്കപ്പൻ: ഈ പരിസരത്തെ എല്ലാ സ്കൂളുകളെക്കാളും ഞങ്ങൾക്ക് ഫീസ് കൂടുതലാണ്

  അതുതന്നെയാണ് ഇവിടെ ആളുകളുടെ ഉന്തും തളളലും നടത്താൻ കാരണം.

 

ചോദ്യം: മറ്റ് സ്കൂളുകളേക്കാൾ എന്താണ് ഇവിടെ കൂടുതലായുള്ളത്.

 

തങ്കപ്പൻ: ഇവിടെ ഒരു ചുക്കും കൂടുതൽ ഇല്ല . കൂടുതലുള്ളത് ഫീസ് മാത്രം. അതാണ്

 ഞങ്ങളുടെ വിജയത്തിനു കാരണം.

 

ചോദ്യം: യൂണിഫോമും പാഠ പുസ്തകങ്ങളും എങ്ങനെയാണ് ഇത്ര ലാഭത്തിൽ

 വിൽക്കുന്നത്.

 

തങ്കമ്മ: 40 രൂപയുടെ പോളിസ്റ്റർ തുണി ഞങ്ങൾ നാലായിരം രൂപയ്ക്ക് കൊടുക്കും.

 അത് ഇനിയും കൂട്ടിയാലും വാങ്ങാൻ ആളുകൾ തയ്യാറാണ്. ഞങ്ങൾ ബാലപാഠം

 വാങ്ങി 4000 മുതൽ 10000 വരെ നിരക്കിലാണ് കൊടുക്കുന്നത് . പിന്നെ വർഷം തോറും

 ഓരോ ക്ലാസിനും ഇരുപത്തി അയ്യായിരം മുതൽ അഡ്മിഷൻ ഫീസും വാങ്ങും. ഈ

 വർഷത്തെ ഞങ്ങടെ വിറ്റുവരവ് 800 കോടി രൂപയാണ്.

 

ചോദ്യം : പുതിയ ബ്രാഞ്ചുകൾ എവിടെയെല്ലാം ഉണ്ട്.

 

തങ്കച്ചി: എല്ലാ ജില്ലകളിലും ഞങ്ങളുടെ ബ്രാഞ്ചുകൾ ഉണ്ട്. ഇപ്പോൾ ഗൾഫിലും

 ഞങ്ങളുടെ ബ്രാഞ്ചുകൾ ഉണ്ട്. പക്ഷേ അമേരിക്കയിൽ ഞങ്ങടെ കളി നടക്കില്ല.

 യൂറോപ്യൻ രാജ്യങ്ങളിലും കളി നടക്കില്ല.

 

ചോദ്യം : പുതിയ പ്രൊജക്റ്റ് എന്തെങ്കിലുമുണ്ടോ ഉണ്ടോ?

 

തങ്കപ്പൻ : കഴിഞ്ഞവർഷം ഒരു കോടി രൂപയുടെ ഒരു ബെൻസ് കാർ ഞങ്ങൾ

 സ്വന്തമാക്കി ഈ വർഷം മകൾ തങ്കച്ചിക്കും 50 കോടിയുടെ സ്വകാര്യ ജെറ്റ് ഞാൻ

 ഓർഡർ ചെയ്തിട്ടുണ്ട് . ജൂൺ മാസത്തെ അഡ്മിഷൻ ഫീസിൽ നിന്ന് ജെറ്റിന്

 അഡ്വാൻസ് കൊടുക്കാനുള്ള പണം ലഭിച്ചു . ബാക്കിയെല്ലാം ഈ സ്കൂൾ വർഷം

 നാട്ടുകാർ തന്നു സഹായിക്കും.

 

ചോദ്യം: ഏത് വിഭാഗത്തിൽ ഉള്ള ആളുകളാണ്  ഇവിടത്തെ കസ്റ്റമർ.

 

തങ്കപ്പൻ: കൂടുതലും കൂലിപ്പണിക്കാരുടെ മക്കളാണ്.

 

ചോദ്യം: ഇവിടത്തെ സ്പോക്കൺ ഇംഗ്ലീഷ് പഠനം കേരളത്തിൽ വളരെ

 പ്രശസ്തമാണല്ലോ!!!

 

തങ്കപ്പൻ: അതെ; പ്രശസ്തമാണ് . അമേരിക്കയിലേയും ഓസ്ട്രേലിയയിലേയും

 ഉൾനാടൻ സ്ലാങ്ങുകൾ ഇവിടെ കുട്ടികളെ പറയാൻ പഠിപ്പിക്കുന്നു. മാതാപിതാക്കൾ

 അത് എന്തോ വലിയ സംഭവം എന്നാണ് വിചാരിക്കുന്നത്. ഇതാണ് ഭാഷാപഠനത്തിലെ

 രഹസ്യം .

 

ചോദ്യം: ഈ തൊഴിൽ മേഖലയെ പറ്റി സാറിന്റെ ഒരു അഭിപ്രായം.

 

തങ്കപ്പൻ: പെട്ടെന്ന് തന്നെ വളർച്ച പ്രാപിക്കാൻ സാധിക്കുന്ന ഒരു വ്യവസായമാണ്

 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ .

 

 

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍